തൊഴിലുറപ്പ്. ::::::::::::::::::::::::: പലർക്കും ആദ്യം ആദ്യം നാണമായിരിന്നു. തൻറെ അമ്മയോ , ഭാര്യയോ , പെങ്ങളോ തോളിൽ ഒരു പഴയ മണ്‍വെട്ടിയുമായി കൈയിൽ അഹാരപ്പൊതിയുമായി പറമ്പിലും റോഡരികിലും പണിയെടുക്കുന്നത് കാണുമ്പോൾ . ഒരാൾ പറഞ്ഞു പ്രവാസികൾ (ഗൾഫ്‌കാർ ) കാണുമ്പോൾ ചിരിച്ചുകൊണ്ട് പോകുമെന്ന്. മലയാളി സ്ത്രീകളെ തൂമ്പയെടുപ്പിക്കാൻ പഠിപ്പിച്ച തൊഴിലിന് രാഷ്ട്പിതാവിൻറെ നാമധേയും നൽകിയത് ചിന്തനീയമാണ്. സ്വയം തൊഴിൽ എന്ന രീതിയിൽ സ്ത്രീകൾക്ക് പ്രയോജനപ്രദമായ പദ്ധതി തന്നെയാണ് തൊഴിലുറപ്പ് . പക്ഷെ അതിന് നൽകുന്ന വേതനം , പണിയെടുക്കുന്ന സ്ഥലങ്ങൾ , പണിയെടുക്കുന്ന വ്യവസ്ഥകൾ ഇവ മനസ്സിലാക്കിയാൽ പഴമയുടെ അടിമത്വവ്യവസ്ഥിതി പുതിയ രൂപത്തിൽ ഉടലെടെത്തു എന്ന് വ്യക്തമാകും . നമ്മുടെ നാട്ടിൽ സമത്വത്തിനും ആണ്‍ -പെണ്‍ ലിഗഭേതവ്യത്യാസമില്ലാതെ ആഹോരാത്രം വാദിക്കുന്ന " സാമൂഹ്യരക്ഷകർ " ഇത് കാണാഞ്ഞതാണോ..?. നമ്മുടെ നാട്ടിൽ സാമാന്യമായി പറമ്പത്ത് പണിയെടുക്കുന്ന ഒരാളിന് നാം നൽകുന്ന കൂലി ഏറ്റവും കുറഞ്ഞത് . 400/500 രൂപയാണ് .തൊഴിലുറപ്പുകാർക്കോ 150/180 വരെ ... അപ്പോൾ ആശ്വാസമായി പറയാം ആരുടെ പറമ്പിലാണോ പണിയെടുക്കുന്നത് അവർക്ക് പൈസ ...