ഞാൻ കണ്ട കേരളം .(1)

തൊഴിലുറപ്പ്.
:::::::::::::::::::::::::
പലർക്കും ആദ്യം ആദ്യം നാണമായിരിന്നു. തൻറെ അമ്മയോ , ഭാര്യയോ , പെങ്ങളോ തോളിൽ ഒരു പഴയ മണ്‍വെട്ടിയുമായി കൈയിൽ അഹാരപ്പൊതിയുമായി പറമ്പിലും റോഡരികിലും പണിയെടുക്കുന്നത് കാണുമ്പോൾ . ഒരാൾ പറഞ്ഞു പ്രവാസികൾ (ഗൾഫ്‌കാർ ) കാണുമ്പോൾ ചിരിച്ചുകൊണ്ട് പോകുമെന്ന്. മലയാളി സ്ത്രീകളെ തൂമ്പയെടുപ്പിക്കാൻ പഠിപ്പിച്ച തൊഴിലിന് രാഷ്ട്പിതാവിൻറെ നാമധേയും നൽകിയത് ചിന്തനീയമാണ്.

സ്വയം തൊഴിൽ എന്ന രീതിയിൽ സ്ത്രീകൾക്ക് പ്രയോജനപ്രദമായ പദ്ധതി തന്നെയാണ് തൊഴിലുറപ്പ് . പക്ഷെ അതിന് നൽകുന്ന വേതനം , പണിയെടുക്കുന്ന സ്ഥലങ്ങൾ , പണിയെടുക്കുന്ന വ്യവസ്ഥകൾ ഇവ മനസ്സിലാക്കിയാൽ പഴമയുടെ അടിമത്വവ്യവസ്ഥിതി പുതിയ രൂപത്തിൽ ഉടലെടെത്തു എന്ന് വ്യക്തമാകും .

നമ്മുടെ നാട്ടിൽ സമത്വത്തിനും ആണ്‍ -പെണ്‍ ലിഗഭേതവ്യത്യാസമില്ലാതെ ആഹോരാത്രം വാദിക്കുന്ന " സാമൂഹ്യരക്ഷകർ " ഇത് കാണാഞ്ഞതാണോ..?. നമ്മുടെ നാട്ടിൽ സാമാന്യമായി പറമ്പത്ത് പണിയെടുക്കുന്ന ഒരാളിന് നാം നൽകുന്ന കൂലി ഏറ്റവും കുറഞ്ഞത്‌ . 400/500 രൂപയാണ് .തൊഴിലുറപ്പുകാർക്കോ 150/180 വരെ ... അപ്പോൾ ആശ്വാസമായി പറയാം ആരുടെ പറമ്പിലാണോ പണിയെടുക്കുന്നത് അവർക്ക് പൈസ ആകുന്നില്ല സർക്കാരല്ലേ നൽകുന്നത് എന്ന് . അപ്പോൾ സർക്കാരിന് പൈസ  എവിടുന്ന് ലഭിക്കുന്നു ,,,?. ആരുടെ പറമ്പിലാണ് സാധാരണയായ് ഇവർ പണിയെടുക്കുന്നത് അഞ്ചോ , പത്തോ സെൻറ്റുള്ള പാവങ്ങളെയാണോ സഹായിക്കുന്നത് . അല്ല ഏക്കർ കണക്ക് ഭൂമിയുള്ളവരുടെ മാത്രം ചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.

ഈ ഭാവഭേദങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു . പഴയ അടിയാൻ ഉടയോൻ സമ്പ്രദായം പുതിയ രീതിയിൽ പുനർജനിപ്പിച്ചതല്ലേ ഈ തൊഴിലുറപ്പ് പദ്ധതി .സമൂഹത്തിൽ നിലനിൽക്കുന്ന സേവന വേദന വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ അമ്മ പെങ്ങന്മാരെ പകുതി കൂലിക്ക് പ്രഭുക്കളുടെ തോട്ടങ്ങളിൽ പണിയെടുപ്പിക്കുന്നു . ആർക്കും പരാതിയില്ല കാരണം ശമ്പളം സർക്കാർ നൽകുന്നു ...

നിത്യമദ്യപാനികളായ മലയാളത്തിൻറെ "പൗരുഷ്യം" സമകാലിക യാഥാർത്യങ്ങളെ മറന്ന് ഉത്മാദജീവിതം ആഘോഷിക്കുന്നു ...

സ്ത്രീശാസ്തീകരണം , സ്ത്രീഅടമത്തീകരണം  ആയി മാറുന്നുവോ ..? അതോ എൻറെ മാത്രം തോന്നലോ ..?

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..