മാര്‍ച്ച് - 19 . സഖ: ഇ .എം .എസ് . ചരമവാര്‍ഷികം .
സഖാവ് ഇ . എം . എസ് . ഓര്‍മ്മകളിലെ വിപ്ലവ തീജ്വാല .
ഒരായിരം രക്തവര്‍ണ്ണ പൂക്കളാല്‍ സ്മരണാഞ്ജലി ....
സഖാവ് കേരളത്തിലെ പാര്‍ട്ടിയുടെ ജീവാത്മാവും , മാര്‍ഗ്ഗദര്‍ശിയും , നവോത്ഥാന പ്രസ്ഥാനത്തിന് താങ്ങും തണലുമേകി കേരളത്തെ പുരോഗമന സാക്ഷര സമ്പൂര്‍ണ്ണമായ തലത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നവോത്ഥാനനായകന്‍ . കേരള ചരിത്രം ഇ .എം , എസ്സിനെ മാറ്റി നിര്‍ത്തി എഴുതുവാന്‍ ആകില്ല . അത്രകണ്ട് കേരളത്തിന്‍റെ ഓരോ മേഘലയിലും നിര്‍ണ്ണായക മുദ്രപതിച്ച വ്യക്തിയാണ് . ലോകത്തില്‍ ആദ്യമായി ഒരു ജനകീയ തിരഞ്ഞെടുപ്പിലൂടെ കമ്യുണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച സഖാവ് . കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായ് . കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ താത്വകാചാര്യന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ നയിക്കുന്നതോടൊപ്പം , കേരളത്തിലെ സാംസ്കാരിക , സാമൂഹിക, മണ്ഡലങ്ങളില്‍ സഖാവിന്‍റെ ചിന്തകളില്‍ കൂടി സാമൂഹിക അപചയങ്ങള്‍ എതിരെ ജനകീയ ചര്‍ച്ചകള്‍ക്ക് വേദിയോരിക്കി പുതിയ മാനങ്ങള്‍ നല്‍കുന്നതിലും അവ ജനനന്മയ്ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രയോഗിക്കുന്നതില്‍ അസാമാന്യ പാടവും ഉണ്ടായിരുന്ന ബുദ്ധിജീവിയായ് അറിയപ്പെട്ടിരിന്നു . സഖാവിന്‍റെ ഓരോ വാക്കിനും ദാര്‍ശിനികമായ വിവിധ തലങ്ങള്‍ ഉണ്ടായിരുന്നു . പാര്‍ട്ടിയുടെ നയപരിപാടികള്‍ മുന്‍കുട്ടി ജനസമക്ഷം ചര്‍ച്ചയാക്കുന്നതിനു സഖാവിന്‍റെ ലേഖനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരിന്നു. സഖാവിന് ശേഷം പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയും ഇതുതന്നെയായിരുന്നു .
സഖാവിനെ കുറിച്ച് എഴുതുക എന്നത് ഒരു പക്ഷെ അബദ്ധമാകും . സഖാവിനെ ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷയും ആതെ ചാരുതയോടെ ഓര്‍ക്കുവാന്‍ കഴിയുമ്പോള്‍ ആ ഒഴിവ് കേരളത്തില്‍ ഇന്നും അങ്ങനെ ഉണ്ട് എന്നതാണ് അദ്ദേഹത്തിന്‍റെ വലിപ്പം ദ്രിശ്യമാക്കുന്നത് . സഖാവ് നല്‍കിയ മൂല്യബോധം മുറുകെ പിടിച്ച് ,പുതുയുഗ പ്രതിസന്ധികള്‍ നേരിടാനും ,പീഡിതര്‍ക്ക് ആശ്വാസമാകുന്ന നടപടികളുമായ് പ്രസ്ഥാനത്തിന് മുന്നേറുവാന്‍ കഴിയട്ടെ എന്നാശിക്കുന്നു . മഹാരഥന്മാര്‍ തെളിച്ച വഴിയിലൂടെ വഴിപിഴക്കാതെ സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍ പുതുതലമുറയ്ക്കും പ്രതീക്ഷാഭരിതമായ നല്ലൊരു നാളെ കാത്തിരിക്കുന്നുണ്ടാകും .
ഇല്ല സഖാവേ മറന്നിട്ടില്ല . ദീപ്തമായ ജീവിതം കൊണ്ട് ജീവിച്ച് കാണിച്ച വഴിയിലൂടെ ജനലക്ഷങ്ങള്‍ ഇന്നും അതെ സ്വപ്നത്തിനായ് സമൂഹത്തിലെ തിന്മകള്‍ക്ക് എതിരെ പടപൊരുതി മുന്നേറുന്നു . മരിക്കാത്ത ഓര്‍മ്മകളുമായ് സഖാവ് ഇന്നും ജനലക്ഷങ്ങളുടെ ഹ്രിദയത്തില്‍ ജീവിക്കുന്നു . സ്വപ്നസാക്ഷല്‍ക്കരത്തിനായ് അങ്ങയുടെ കരങ്ങളുടെ ശക്തിയും നുകര്‍ന്ന ചെങ്കൊടി ജനലക്ഷങ്ങളുടെ ശക്തിയോടെ പാറികൊണ്ടിരിക്കുന്നു ... ഇനിയുമുണ്ട് ദൂരമേറെ ... തളരാത്ത മനസ്സുമായ് സഖാക്കളും .. പ്രിയ സഖാവേ ... ഒരായിരം രക്തവര്‍ണ്ണ പൂക്കളാല്‍ സ്മരണാഞ്ജലി ..
ലാലു കടയ്ക്കല്‍ .
(കടപ്പാട് വിക്കി പിടിയ )
(ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് (ആംഗലേയത്തിൽ E.M.S. Namboodiripad, ജൂൺ 13, 1909 പെരിന്തൽമണ്ണ - മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരുകളിലൊന്നിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്. ))) ///// /// /// 0000000000000000
Comments
Post a Comment