സഖ:സി.കെ.ചന്ദ്രപ്പന്‍ അന്തരിച്ചു .22-03-2012.
സഖ:സി.കെ.ചന്ദ്രപ്പന്‍ അന്തരിച്ചു .
നഷ്ടമായത് കര്‍മ്മനിരതനായ സഖാവിനെ ...
നഷ്ടങ്ങള്‍ എല്ലാം വിലപെട്ടതാണ് . അതും മാനവികത കൈമുതലാക്കി സംശുദ്ധ രാഷ്ട്രീയും നയിക്കുന്ന ജനകീയ നേതാക്കള്‍ ആകുമ്പോള്‍ നഷ്ടം നാടിനും , പ്രസ്ഥാനത്തിനും കൂടിയാണ് . പാവങ്ങളുടെ വേദന അറിയുന്ന സൌമ്യശാന്ത മനസ്സുള്ള സഖ: ചന്ദ്രപ്പനെ പോലുള്ള ഒരാള്‍ C.P.I - പോലുള്ള ഒരു പ്രസ്ഥാനത്തിന്‍റെ തലപ്പത്ത് വന്നപ്പോള്‍ പ്രത്യാശയും , പ്രതീക്ഷയും ഏറെയായിരുന്നു . ഇന്ത്യയില്‍ പ്രത്യേഗിച്ച് കേരളത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിന്‍റെ നേര്‍ ചിത്രമായി കാണാവുന്ന ചുരുക്കം രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായിരുന്ന പാര്‍ട്ടിയെ മൂല്യച്ചുതി വരാതെ കാലത്തിന്‍റെ കുത്തൊഴിക്കില്‍ നയിക്കുക എന്നത് ഏതൊരു ഇടതുപക്ഷ കമ്യുണിസ്റ്റ് പാര്‍ട്ടിയെയും പോലെ അത്യന്തം ജാഗ്രത നല്‍കേണ്ട കാര്യവുമായിരുന്നു . അതില്‍ വിജയിക്കുവാന്‍ കഴിഞ്ഞു എന്നത് സഖാവില്‍ കാണുന്ന നേതൃപാടവമായി കാണാവുന്നതാണ് .
സഖ:സി .കെ .ചന്ദ്രപ്പന്‍റെ വിയോഗം C.P.I - എന്ന പാര്‍ട്ടിയ്ക്കും അപ്പുറം കേരളത്തിന്‍റെ നഷ്ടമാകുന്നത് സഖാവിന്‍റെ അര്‍പ്പണബോധവും , സംശുദ്ധരാഷ്ട്രീയ പ്രവര്‍ത്തനവും ആണ് . നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ ആണ് . ഇത്തരം മഹാരഥന്മാര്‍ കാണിച്ച വഴിയിലൂടെ ഇടറാതെ മുന്നേറുവാന്‍ പാര്‍ട്ടിയ്ക്കും , മനുഷ്യസ്നേഹികള്‍ക്കും കഴിയട്ടെ എന്നാശിക്കുന്നു . മാനവികത അറിയുന്ന മനുഷ്യസ്നേഹിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതോടൊപ്പം ...
പ്രിയ സഖാവിന് ഓര്‍മ്മപൂക്കളാല്‍ ആദരാഞ്ജലികള്‍ ... .ലാല്‍ സലാം ...
ലാലു .കടയ്ക്കല്‍ .
( ജീവിതരേഖ : കടപ്പാട് വിക്കി പിടിയാ ..
ലാലു .കടയ്ക്കല്‍ .
( ജീവിതരേഖ : കടപ്പാട് വിക്കി പിടിയാ ..
'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1936 നവംബർ 11-ന് ജനനം.ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് ചിറ്റൂർ ഗവ. കോളജിലുമായി ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്രപ്പൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവനായ അദ്ദേഹം 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹി തീഹാർ ജയിലിലും, കൊൽക്കത്ത റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.
മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1971-ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ 1977-ലും തെരഞ്ഞെടുക്കപ്പെട്ടു. 2001-ൽ തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. ഇതിനിടെ 1987-ൽ ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വയലാർ രവിയോട് പരാജയപ്പെട്ടു. 1991-ൽ ഇതേ മണ്ഡലത്തിൽ വയലാർ രവിയെ തോൽപ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ. ആന്റണിയോട് പരാജയപ്പെട്ടു.
സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം വെളിയം ഭാർഗവൻസ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് 2010 നവംബർ 14-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2012 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം അദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.
കെടിഡിസി ചെയർമാൻ, കേരഫെഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ചന്ദ്രപ്പൻ ഇപ്പോൾ പ്രഭാത് ബുക്ക്ഹൗസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. ഇവർ ബംഗാളിയാണ്.)))
Comments
Post a Comment