" അഷ്ടപദി (സോപാന സംഗീതം ) " ഇന്ന് ഞരളത്ത് രാമപോതുവാളിന്റെ ജന്മദിനമാണ് .. സോപാന സംഗീതത്തിന്റെ കുലപതി . മലയാളിയുടെ സംഗീത അഭിരുചികളില്‍ ഒന്നായ ജനകീയ സോപാനസംഗീത രൂപത്തിന്റെ സൃഷ്ടാവ്. എന്നാല്‍ കലാകേരളം വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നല്‍കിയോ ? . ഇല്ല എന്നാകും ഉത്തരം . പക്ഷെ കലാകേരളം മറക്കുവാന്‍ പാടില്ലാത്ത ഒരു മഹാനായ കലാകാരനാണ് അദ്ദേഹം . ദൈവങ്ങളെ പാടി ഉണര്‍ത്തുകയും , ഉറക്കുകയും ചെയ്തിരുന്ന ഒരു ഗാനശാഖയെ പൊതുജനങ്ങള്‍ക്കും ശ്രവണമധുരമാക്കിയ ഈ കലാകാരനെ ആദരവോടെ ഓര്‍ക്കുന്നു . എനിക്ക് എന്നും മനസ്സില്‍ അടങ്ങാത്ത ആവേശമായി ഉണര്‍വായി നില്ക്കുന്ന അഷ്ടപതിയാണ് ദേവാസുരത്തിലെ ഒടുവില്‍ " അഭിനയിക്കുന്ന സോപാനഗാനം വളരെ ഹൃദയസ്പര്‍ശിയാണ് .. ആ ഗാനം സോപാന സംഗീതത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് പ്രേരണ നല്കി . ആ അന്യഷണം സോപാന സംഗീതത്തിലെ കുലപതിയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ , തിരയുവാന്‍ പ്രേരണ നല്കി . ജീവിതം തന്നെ സംഗീതത്തിനായി മാറ്റിവച്ച മഹാനായ ഈ കലാകാരനെ ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകും . ഓര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കിലും നാം മറക്കാന്‍ പാടില്ല . അദ്ദേഹത്തിന്...
സഖാവ് ഇ . എം . എസ് . ഓര്‍മ്മകളിലെ വിപ്ലവ തീജ്വാല . ഒരായിരം രക്തവര്‍ണ്ണ പൂക്കളാല്‍ സ്മരണാഞ്ജലി .... സഖാവ് കേരളത്തിലെ പാര്‍ട്ടിയുടെ ജീവാത്മാവും , മാര്‍ഗ്ഗ ദര് ശിയും , നവോത്ഥാന പ്രസ്ഥാനത്തിന് താങ്ങും തണലുമേകി കേരളത്തെ പുരോഗമന സാക്ഷര സമ്പൂര്‍ണ്ണമായ തലത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നവോത്ഥാനനായകന്‍ . കേരള ചരിത്രം ഇ .എം , എസ്സിനെ മാറ്റി നിര്‍ത്തി എഴുതുവാന്‍ ആകില്ല . അത്രകണ്ട് കേരളത്തിന്റെ ഓരോ മേഘലയിലും നിര്‍ണ്ണായക മുദ്രപതിച്ച വ്യക്തിയാണ് . ലോകത്തില്‍ ആദ്യമായി ഒരു ജനകീയ തിരഞ്ഞെടുപ്പിലൂടെ കമ്യുണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച സഖാവ് . കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായ് . കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ താത്വകാചാര്യന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ നയിക്കുന്നതോടൊപ്പം , കേരളത്തിലെ സാംസ്കാരിക , സാമൂഹിക, മണ്ഡലങ്ങളില്‍ സഖാവിന്റെ ചിന്തകളില്‍ കൂടി സാമൂഹിക അപചയങ്ങള്‍ എതിരെ ജനകീയ ചര്‍ച്ചകള്‍ക്ക് വേദിയോരിക്കി പുതിയ മാനങ്ങള്‍ നല്‍കുന്നതിലും അവ ജനനന്മയ്ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രയോഗിക്കുന്നതില്‍ അസാമാന്യ പാടവും ഉണ്ടായിരുന്ന ബുദ്ധിജീവിയായ് അറിയപ്പെട്ടിരിന...
മെയ് 19. സഖാ:ഈ കെ.നായനാർ ചരമദിനം. പ്രത്യേയശാസ്ത്രത്തിനുമപ്പുറം മനുഷ്യനെ ഹൃദയം കൊണ്ട് സ്നേഹിച്ചമഹാമനസ്കൻ. സഖാ: ഈ കെ.നായനാർ.പ്രസ്ഥാനത്തെ പ്രാണനേക്കാളേറെ സ്നേഹിച്ച സഖാവിന്റെ ഓർമ്മദിവസ്സം. ഇന്നും കാതിൽ മുഴങ്ങുന്ന ശബ്ദം അവസാനമായ് ലിഫറ്റിൽ കയറും മുമ്പ് കൈവീശി പറഞ്ഞ വാക്കുകൾ ... ഹാ ലാൽസലാം ... ലാൽസലാം ...