വവ്വാലുകള്‍ ,



ഞാന്‍ കണ്ട കാഴ്ചയിലൂടെ , വായിച്ച അറിവിലൂടെ , ഒരു സ്വയവ്യാഖ്യാനം .

മുത്തശ്ശിക്കഥകളില്‍ പ്രേത പിശാചുക്കളുടെ തോഴനായ്‌ കേട്ട് തുടങ്ങിയതാണ്‌ വവ്വാലുകള്‍ . പിന്നെ ചുറ്റമ്പലത്തില്‍ അമ്മയുടെ കൈ പിടിച്ച് നടന്നപ്പോള്‍ ആലില്‍ മുകളില്‍ തലകീഴായ് കിടക്കുന്ന വവ്വാലുകള്‍ അത്ഭുതമായിരുന്നു . അമ്പലത്തിലെ വെടി ശബ്ദത്തില്‍ പറന്നുയരുന്ന വവ്വാലുകളെ അമ്മയുടെ കൈ മുറുകെ പിടിച്ച് സാരിക്ക് ഉള്ളില്‍ ഒതുങ്ങി തലമാത്രം പുറത്താക്കി പേടിയോടെ നോക്കി . സന്ധ്യാസമയും വാഴകൂമ്പില്‍ നിന്ന് തേന്‍ ഉറ്റിക്കുടിക്കാന്‍ എത്തുന്ന വവ്വാല്‍ അകലകഴ്ചയായ് , ഒരു ദിവസ്സം ഇവനെ ഒന്ന് പിടിക്കണം എന്നായി ചിന്ത . മുള്‍ ചെടിവെട്ടി കെണി വച്ച് പലനാള്‍ കാത്തിരിന്നു ഒരു ദിവസ്സം അടിച്ചിട്ടു ചിറകുകളില്‍ സുക്ഷിരമായ് പറക്കനാകാതെ കിടന്ന വവ്വാല്‍ ആദ്യമായ് തൊട്ടുനോക്കി പഞ്ഞി പോലുള്ള രോമം എലിയോ , ചെന്നയുടെയോ പോലുള്ള മുഖവും നീണ്ട പല്ലുകളും , പാളപോലുള്ള മൃദുലമായ ചിറകുകളും . കടിക്കും അമ്മയുടെ വിളി പിന്തിരിപ്പിച്ചപ്പോഴും പ്രേതങ്ങളുടെ കൂട്ടുകാരനോടുള്ള പേടി മാറി . ചങ്ങാതിമാര്‍ക്കൊപ്പം പാറമടയില്‍ ചൂട്ടുകെട്ടുമായ് വവ്വാലുകളെ വേട്ടയാടല്‍ ആയി പിന്നെ വിനോദം . ഒരു ദിവസ്സം വേട്ടയാടല്‍ നിര്‍ത്തി കുഞ്ഞുങ്ങളെ പോലെ കരയുന്ന വവ്വാലിനെ ആകാശത്തേക്ക് പറത്തി അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു ..

മുത്തശ്ശിക്കഥകളില്‍ നാരദന് ഒരു നാള്‍ സൃഷ്ടാവായ ബ്രംമാവ് സൃഷ്ടി നടത്താനുള്ള അധികാരം നല്‍കി ലോകം ചുറ്റാന്‍ പോയപ്പോള്‍ നാരദന്‍ ജി സൃഷ്ട്ടിച്ച വികൃത ജന്മങ്ങളില്‍ ഒന്നാണ് വവ്വാലുകള്‍ എന്ന് , നാരദന്‍ സ്വന്തം സൃഷ്ടികളെ തിരിച്ചറിയാന്‍ ചയ്ത വികൃതി ,, പഴംകഥകളില്‍ ചോദ്യമില്ല എങ്കിലും ഇന്നും നാം അനുഭവിക്കുന്ന ചില അല്‍പ്പ അധികാരമേലാളന്‍മാരുടെ ഭരണവൈകൃതികള്‍ നാരദകര്‍മ്മങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു .

പിന്നെ ചിന്ത വവ്വാലുകള്‍ തല കീഴായ്‌ കിടക്കുന്നതിനെ കുറിച്ചായ് , പല പല വായനകളില്‍ കൂടി. വവ്വാലുകള്‍ സ്പഷ്ടമായ കാഴ്ചയില്ല എന്നതാണ് . സെന്‍സറിന്‍ഗ് സംവിധാനം ഉപയോഗിച്ച് ഓടുന്ന പുതു തലമുറയിലെ സാങ്കേതിക വിദ്യകള്‍ സായത്തമാക്കി സഞ്ചരിക്കുന്ന സസ്തിനികള്‍ ആണെന്നുള്ളതാണ് . നമ്മുടെ നാട്ടില്‍ കാണുന്ന വര്‍ഗ്ഗം സസ്യഭുക്കാണ് . സ്വന്തം കാലില്‍ ശരീര ഭാരവും പേറി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ആണ് ഇവ മരചില്ലകളിലും , ഗുഹകളിലും മറ്റും തലകീഴായ് കിടക്കുന്നത് , പറക്കുവാനായ് പിടിവിട്ട് നിലത്ത് വീഴും മുമ്പ് പറന്നുയരുന്നു ,

യക്ഷിക്കഥകളിലെ ഈ സഹയാത്രികര്‍ ഇപ്പോള്‍ വംശനാശം നേരിടുന്ന പട്ടികയില്‍ ആണ് . 2011. വവ്വാലുകളുടെ സംരക്ഷണ വര്‍ഷമായ് അതുമായി ബന്ധപ്പെട്ടവര്‍ ആചരിക്കുന്നു . ഇപ്പോഴും ഡ്രാക്കുള സിനിമയ്ക്ക് മുന്നേ പറന്നുയുരുന്ന വവ്വാലുകളുടെ സില്‍ക്കാരങ്ങളും ചിറകടി ശബ്ദവും , നമ്മുടെ സ്വന്തം കുട്ടിച്ചാത്തനില്‍ പറന്നുയര്‍ന്ന വവ്വാലും ഒക്കെ ആയി പാവ്വമായ ഈ ജീവിയെ ക്രുരഭാവം നല്‍കി മനസ്സുകളില്‍ കുടിയിരിത്തി ..

രണ്ടു കാലും ചിന്തയും ബോധവും ഉള്ള മനുഷ്യര്‍ രക്തധാഹികളായ് പരസ്പരം ചോരയൂറ്റികുടിക്കുമ്പോള്‍ ഒരു പാപവും ചെയ്യാത്ത ഒരു ജീവിയെ വന്യമായ് വരച്ചുകാട്ടുന്നു .
വവ്വാലുകള്‍ ജൈവസമര്‍ത്ഥമായ മാനവരാശിയുടെ സന്ദേശവാഹകരാണ് , കര്‍ഷകന്റ്റ് തോഴനും . തലതിരിഞ്ഞ ഈ വ്യവസ്ഥിതിയില്‍ തലകീഴായ് കിടന്ന്‌ നേരേ ലോകത്തെ കാണുന്ന മുത്തശ്ശിക്കഥകളിലെ വ്യത്യസ്തനായ ജീവിയായ് കാണാം . മാറുന്ന ചിന്തകളില്‍ വഴികട്ടിയാകാം ചില ജീവിതങ്ങള്‍ ചിലപ്പോള്‍ ..

നന്ദി വായിച്ചവര്‍ക്ക് , പല വായനകളുടെ സ്വയ വ്യാഖ്യാനമാണ് ,,


ലാലു കടയ്ക്കല്‍   

Comments

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

സ്വാതന്ത്രദിനാശംസകള്‍..