'റോജര്‍ ജൂണോ, വെല്‍ക്കം ടു ജൂപ്പിറ്റര്‍'


അഞ്ചുവര്‍ഷംമുമ്പ് ഭൂമിയില്‍നിന്ന് വിക്ഷേപിച്ച ജൂണോ പേടകം യാത്ര വിജയകരമായി പൂര്‍ത്തിയാക്കി സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ വലംവച്ചുതുടങ്ങി. വ്യാഴത്തിന്‍റെ ഗുരുത്വാകര്‍ഷണവലയത്തില്‍ വിജയകരമായി പ്രവേശിച്ച ജൂണോ ഭൂമിയിലേക്ക് റേഡിയോ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയെന്ന് നാസ വിജയാരവത്തോടെ വെളിപ്പെടുത്തി.

'റോജര്‍ ജൂണോ, വെല്‍ക്കം ടു ജൂപ്പിറ്റര്‍'

എന്നായിരുന്നു നാസയുടെ നിരീക്ഷണകേന്ദ്രത്തില്‍ ആദ്യമെത്തിയ സന്ദേശം. ഇനിയുള്ള 18 മാസം വ്യാഴത്തെ ഭ്രമണംചെയ്ത് ജൂണോ നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറും.

വ്യാഴത്തിന്റെ അതിതീവ്രമായ കാന്തികമണ്ഡലം ഭേദിക്കാന്‍ ഇതുവരെ മനുഷ്യനിര്‍മിത പേടകങ്ങള്‍ക്കായിട്ടില്ല. വ്യാഴത്തിന്റെ കാന്തിക വികിരണങ്ങള്‍ ഇലക്ട്രോണിക് സങ്കേതങ്ങളെ ചാമ്പലാക്കുകയാണ് പതിവ്. എന്നാല്‍, വികരണങ്ങളെ തടയാനുള്ള പുറംചട്ടയാണ് ജൂണോയുടെ പ്രത്യേകത. വ്യാഴത്തിന്റെ വികരണങ്ങള്‍ തുടര്‍ച്ചയായി 35 മിനിറ്റ് ഏറ്റിട്ടും ജൂണോയുടെ ടൈറ്റാനിയം പുറംചട്ടയ്ക്ക് കേടുപറ്റിയില്ലെന്ന്് നാസ അറിയിച്ചു.
ഭീമന്‍ ഗ്രഹമായ വ്യാഴത്തിന്റെ ഉള്ളറകളെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ജൂണോയുടെ യാത്രാലക്ഷ്യം.

സൌരയൂഥത്തിന്റെ പിറവിയെയും ഭൂമിയുടെ ഉല്‍പ്പത്തിയെയും കുറിച്ചുള്ള വിവരം വ്യാഴത്തിലൂടെ കണ്ടെത്താമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. വ്യാഴത്തിന്റെ പിറവി, കാര്‍ബണിന്റെയും നൈട്രജന്റെയും സാന്നിധ്യം, വ്യാഴത്തിന്റെ അന്തരീക്ഷത്തിലെ നീരാവിയുടെയും ഓക്സിജന്റെയും അളവ്, കാന്തികമണ്ഡലം മുതലായവയുടെ പഠനമാണ് ദൌത്യം. 1600 കിലോഗ്രാം ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണ് സഞ്ചരിച്ചത്. വ്യാഴത്തിനരികെ എത്തിയപ്പോള്‍ വേഗം മണിക്കൂറില്‍ രണ്ടുലക്ഷത്തി അറുപത്താറായിരത്തിലെത്തി എന്നും നാസ.

പുതിയ  അത്ഭുതങ്ങല്‍ക്കായ് ശാസ്ത്ര ലോകത്തോടൊപ്പം നമുക്കും  കാതോര്‍ക്കാം.

വിവരങ്ങള്‍ സമാഹരണം.

ലാല്‍സ്.

Comments

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..